Tuesday, June 16, 2009

കമല സുരയ്യ

സുരയ്യയുടെ മയ്യത്തു
വീതിക്കാന്‍ മാധ്യമങ്ങള്‍
മത്സരിക്കുന്നതിനിടയിലായിരുന്നു
മലക്കുകള്‍ വെള്ള തൂവാലയുമായി
എത്തിയത്‌

ജീവിതത്തിലും മരണത്തിലും
അവരുടെ മതം തിരയുന്നവര്‍ക്ക്‌
അടുക്കളയില്‍ രാത്രിയില്‍ ഉച്ചിഷ്ടം
മണപ്പിക്കാന്‍ വരുന്ന കൂറകളുടെ
മുഖമായിരുന്നു

കമലക്കു വേണ്ടി മരണശേഷം
കോളമെഴുതാന്‍ അളുകള്‍ മത്സരിച്ചു
നിഷേധകുറിപ്പിറക്കാനവരില്ലല്ലൊ ?
വായ്കരിയിട്ടു ആത്മബന്ധം
തെളിയിക്കുവാനുമാളെത്തി
ഇവരെയൊക്കെ പേടിച്ചായിരുന്നു
അവര്‍ കേരളം വിട്ടത്‌ !

ആത്മാവിനു ശാന്തി കിട്ടാന്‍ ചിലര്‍
മരണശേഷം പേരിലെ മ്ലേച്ഛത നീക്കി
അപ്പോഴാണറിഞ്ഞത്‌
ആയമ്മ മക്കളെയും മാറ്റിയിരിക്കുന്നു !
ഇല്ലാച്ചാല്‍ നാലപ്പാട്ടെ മണ്ണില്‍
കത്തിച്ചെടുത്ത ചാരവുമായി
ഊരു ചുറ്റി പക ഒടുക്കാമായിരുന്നു


പാളയം പള്ളിയിലെ ഖബറിസ്താനില്‍
സ്വര്‍ഗത്തിന്റെ മണം പരന്നതു കണാന്‍
കണ്ണു മാത്രം പോര
നെഞ്ഞിന്‍ കൂടിനകത്തു മറ്റൊന്നുകൂടി വേണം

1 comment: